കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ച് നേപ്പാൾ. ടിബറ്റൻ അതിർത്തി മേഖലയിൽനിന്നുള്ള ഭോട്ടെ കോഷി, ത്രിശൂലി നദികളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയം നേപ്പാളിലെവിവിധ ജില്ലകളിൽ വൻ ദുരന്തം വിതച്ചു.നിമിഷനേരം കൊണ്ട് ബഹുനില കെട്ടിടങ്ങൾനിലംപൊത്തുന്നതിന്റെയും ഗ്രാമങ്ങളും പാലങ്ങളും വാഹനങ്ങളും വെള്ളപ്പാച്ചിലിൽഒലിച്ചുപോകുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രളയദുരന്തത്തിൽഇതുവരെ 157 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. 133 ഇന്ത്യൻ പൗരന്മാർഉൾപ്പെടെ 750-ഓളം പേരെ കാണാതായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഭോട്ടെ കോഷി നദിയിൽ അതിശക്തമായജലനിരപ്പുയർന്ന് പ്രളയജലം കുത്തിയൊലിച്ചെത്തിയത്. നേപ്പാളിലെ രസുവ, ധാദിങ്, നുവാകോട്ട്തുടങ്ങിയ വടക്കൻ ജില്ലകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ടിബറ്റൻഅതിർത്തിയിലുണ്ടായ ശക്തമായ മഞ്ഞുപാളി-പാറ ഇടിച്ചിലോ ഭൂട്ടാൻ-ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്നുള്ള ഭീമൻ മണ്ണടിച്ചിലോ ആകാം നദിയിലെ ജലനിരപ്പ്ഒറ്റയടിക്ക് ഉയരാൻ കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വെറുംഅരമണിക്കൂറിനുള്ളിൽ നദിയിലെ ജലനിരപ്പ് ഒൻപത് മീറ്ററോളം ഉയർന്നതാണ് നാശനഷ്ടങ്ങളുടെവ്യാപ്തി വർധിപ്പിച്ചത്.
കൈലാസ് മാനസസരോവർ തീർത്ഥാടനത്തിന് പോയ ഇന്ത്യക്കാരുൾപ്പെടെയുള്ളവിനോദസഞ്ചാരികളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അതിർത്തിയിലെ ഇമിഗ്രേഷൻകേന്ദ്രവും റോഡുകളും പൂർണ്ണമായും ഒലിച്ചുപോയതോടെ ഇവിടങ്ങളിലുണ്ടായിരുന്നആളുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. തഞ്ചാവൂർ സ്വദേശികളായ 37 പേർ ഉൾപ്പെടെയുള്ളതീർത്ഥാടകരെ കാണാതായതായാണ് വിവരം. ചൈനയുമായി ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും19-ഓളം പ്രധാന ഗതാഗത പാലങ്ങളും തകർന്നു വീണു. റസൂവയിലെ പ്രധാന വിപണിയായ തിമുറെബസാർ പ്രളയജലത്തിൽ അടിഞ്ഞുപോയി.
ദുരന്തത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ കുത്തിയൊഴുക്കിൽ പെട്ട് സെക്കൻഡുകൾക്കുള്ളിൽ നാലുനില കെട്ടിടംതകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടുനിന്നവരെപ്പോലും നടുക്കി. നേപ്പാൾ സൈന്യവുംപൊലീസും അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥയുംറോഡുകൾ തകർന്നതും മേഖലയിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്നുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണിൽസംസാരിക്കുകയും ഇന്ത്യയുടെ എല്ലാവിധ സഹായ വാഗ്ദാനങ്ങളും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാർക്കായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻനമ്പറുകൾ (+977 985 131 6807, +977 970 910 7500) സജ്ജമാക്കിയിട്ടുണ്ട്. നേപ്പാളിൽ നിന്ന്നദികളിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം ഉത്തർപ്രദേശ്, ബിഹാർ അതിർത്തി ജില്ലകളിൽ പ്രളയഭീഷണി ഉയർത്തുന്നതിനാൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.











