സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ ആക്രമണവുമായി പാകിസ്താൻ സുരക്ഷാ സേന. പ്രശസ്തമായ റെക്കോ ദിഖ് (Reko Diq) ചെമ്പ്-സ്വർണ്ണ ഖനന പദ്ധതി പ്രദേശത്തുനിന്ന് തൊഴിലാളികളെ ഇറക്കി തിരികെ ക്വറ്റയിലേക്ക് മടങ്ങുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 12 ബലൂചിസ്ഥാൻ സ്വാതന്ത്ര പോരാളികളെ
ചാഗായ് ജില്ലയിൽ നിന്ന് മടങ്ങിയ മുപ്പതോളം ഒഴിവ് വാഹനങ്ങൾ അടങ്ങിയ കോൺവോയിക്ക് നേരെയാണ് തോക്കുധാരികളായ ഭീകരർ ആക്രമിച്ച് കടന്നുകയറാൻ ശ്രമിച്ചത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി തിരിച്ചടിച്ചതോടെ രണ്ടു മണിക്കൂറോളം നീളുന്ന കടുത്ത വെടിവെയ്പ്പുണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ബലൂചിസ്ഥാൻ സ്വാതന്ത്ര പോരാളികളിൽ നിന്ന് നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്താന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതികളിലൊന്നായ റെക്കോ ദിഖ് ഖനനം കനേഡിയൻ കമ്പനിയായ ബാരക് ഗോൾഡും പാക് സർക്കാരും സംയുക്തമായാണ് നടത്തുന്നത്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ കേന്ദ്രസർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വർഷങ്ങളായി ബലൂച് വിഘടനവാദി ഗ്രൂപ്പുകൾ ഈ പദ്ധതിക്ക് നേരെ നിരന്തരം ആക്രമണം നടത്താറുണ്ട്.












