കോട്ടയം: റബ്ബര്‍ത്തോട്ടത്തില്‍ ആര്‍പ്പൂക്കര സ്വദേശിനി അശ്വതിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ കുരുക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശി അഷറഫ് യൂസഫ്, ഇയാളുടെ ഡ്രൈവര്‍ ബഷീര്‍, സഹായിയായ അര്‍പ്പൂക്കര സ്വദേശി എന്നിവരെ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു, അഷറഫ് ആണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ പോലിസ് എത്തിച്ചേര്‍ന്നതായാണ് വിവരം.
യുവതിയുടെ അച്ഛനമ്മമാരുടെ മൊഴിയെടുത്ത പോലീസ്, ഡി.എന്‍.എ. പരിശോധന നടത്തും. അതിനിടെ സഹോദരന് മൃതദേഹം തിരിച്ചറിഞ്ഞെന്നും വിവരമുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ ഇവയാണ്-
അശ്വതി താമസിച്ചിരുന്ന വീടിന് സമീപം അഷറഫ് വാടകയ്ക്ക് താമസിച്ചിരുന്നു. അഷറഫുമായി അടുപ്പത്തിലായ അശ്വതി ഗര്‍ഭം ധരിച്ചു. ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് പ്രതി ആവശ്യപ്പെട്ടു. പണം നല്‍കിയും മറ്റും ഒഴിവാക്കാന്‍ ശ്രമം നടന്നു, എന്നാല്‍ യുവതി എതിര്‍ത്തു. തുടര്‍ന്ന് ഗര്‍ഭിണിയായ അശ്വതിയെ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് പ്രതി ആറന്മുളയിലെ ബന്ധുവീട്ടില്‍ കൊണ്ട് വന്ന താമസിപ്പിച്ചു. അശ്വതി ആറന്മുളയില് നിന്ന് കഴിഞ്ഞ ദിവസം വീണ്ടും അഷറഫിന്റെ അടുത്തെത്തിയിരുന്നു. ഇതിനിടെ ഗള്‍ഫിലുള്ള അഷറഫിന്റെ ഭാര്യ അടുത്തദിവസം നാട്ടിലെത്തുമെന്നതും പ്രതിയെ അസ്വസ്ഥമാക്കി, തുടര്‍ന്ന് അശ്വതിയെ ഒഴിവാക്കാന്‍ കൊല നടത്താന്‍ പ്രതി തീരുമാനിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് തല ഭിത്തിയിലിടിപ്പിച്ച് ശ്വാസംമുട്ടിച്ച് യുവതിയെ കൊന്ന ശേഷം പോളിത്തീന്‍ ചാക്കില്‍കെട്ടി റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതായാണ് സൂചന. മൃതദേഹം കെട്ടിവരിഞ്ഞ രീതിയും ഉപയോഗിച്ചിരുന്ന വിദേശനിര്‍മ്മിത തുണിയും നിര്‍ണായക തെളിവായെന്നാണ് വിവരം.;ഐ.ജി. എസ്.ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്, നാല് ഡിവൈ.എസ്.പി.മാര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകം നടന്ന് മൂന്നാംനാളാണ് പ്രതികള്‍ പോലിസ് വലയിലായത്. കേസില്‍ കണ്ണികള്‍ ഇളക്കിച്ചേര്ക്കാന് പോലീസിനു സഹായകരമായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളാണെന്ന്ാണ് വിവരം, കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 11.30ന് ശേഷമാണന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയും. എന്നാല്‍ ഗര്‍ഭിണിയായ യുവതിയെ കാണാനില്ല എന്ന പരാതി പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കാഞ്ഞത് അന്വേഷണത്തെ ബാധിച്ചു.
വാഹനത്തില്‍ പാഴ്സലുകള്‍ അയയ്ക്കുമ്പോഴത്തെ രീതിയിലുള്ള കെട്ടാണ് ചാക്കിലുണ്ടായിരുന്നത്. ടാര്പ്പോളിനുമുണ്ടായിരുന്നു. ഇതോടെ വീട്ടുവേലക്കാരെയും ഹോം നഴ്സുമാരെയും ചുറ്റിപ്പറ്റി അന്വേഷണം നടന്നു. വര്ക്ക്ഷോപ്പുകളില്വരെ പോലീസ് പരിശോധന നടത്തി. ലഭ്യമായ വിവരങ്ങള്‍ വെച്ച് യുവതിയുടെ ബന്ധുക്കളെന്ന് സംശയിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്.
Discussion about this post