ഈ പതിറ്റാണ്ടില്‍ നടന്നക്ശമീരില് സൈന്യത്തിന് നേരെ ഏറ്റവും വലിയ ചാവേറാക്രമണമാണ് ഇന്നലെ ഉറിയില്‍ നടന്നത്. സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വെല്ലുവിളിച്ചു കൊണ്ട് തീവ്രവാദികളും, പാക്കിസ്ഥാനും കൈകോര്‍ത്ത് നടത്തിയ ഈ ആക്രമണവാര്‍ത്ത ഇതുവരെയില്ലാത്ത ഗൗരവത്തോടെയാണ് ഡല്‍ഹി സ്വീകരിച്ചത്. അക്രമികഴെ വെറുതെ വിടരുതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുതല്‍ രാജ്നാഥ് സിംഗും കരസേന മേധാവിയും നടത്തിയ പ്രതികരണങ്ങള്‍ വരെ ഇന്ത്യ ഇക്കാര്യത്തില്‍ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് സൂചന നല്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലുയര്‍ന്ന വികാരവും പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും ശക്തമായ തിരിച്ചടി നല്‍കണമെന്ന് തന്നെയായിരുന്നു.
ഇന്നും ഡല്‍ഹിയില്‍ ഉന്നതതലയോഗം നടക്കുകയാണ്. രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, ഐബി കരസേന മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിരോധമന്ത്രി ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കി.
രണ്ട്് തരത്തിലാണ് പ്രശ്നത്തെ ഇന്ത്യ നേരിടാന്‍ ഉദ്ദേശിക്കുന്നത് എന്ന വ്യക്തമാക്കി ഈ പ്രതികരണങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനം ശക്തമായ തിരിച്ചടി എന്ന പൊതുവായ തീരുമാനമാണ്. മൂന്ന് തലത്തിലാണ് കശ്മീര്‍ വിഷയം ഇന്ത്യ കൈകാര്യം ചെയ്യുക. ഒന്ന് കശ്മീരിലെ എല്ലാ ആക്രമണത്തിനും, സംഘര്‍ഷത്തിനും പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുക. അതുവഴി അ്താരാഷ്ട്ര തലത്തില്‍ ഇവരെ ഒറ്റപ്പെടുത്തുക. പാക്കിസ്ഥാനെ ഭീകരാരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന ഇന്ത്യയില്‍ നിന്നുയരുന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങളുടെ എല്ലാ തരത്തിലും ഉള്ള പിന്തുണ പാക്കിസ്ഥാനെതിരെ ഇന്ത്യ ഇതിനകം നേടികഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഏത് നീക്കവും ഭീകരതക്കെതിരായ പോരാട്ട്ം എന്ന നിലയില്‍ മാറ്റിയെടുക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. പാക്കിസ്ഥാനെ ഏറെ പ്രതിരോധത്തിലാക്കുന്നതും ഇതാണ്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൂര്‍ണമായും പാക്കിസ്ഥാനെ കൈവെടിയുന്നു എന്ന യാഥാര്‍ത്ഥ്യം കൂടിയാണ് ഇന്ത്യക്കെതിരായി ക്ശ്മീരില്‍ പ്രശ്നമുണ്ടാക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്. ചൈനയുടെ സഹായം മാത്രമാണ് പാക്കിസ്ഥാന് നിലവില്‍ ലഭിക്കുന്നത്. നയതന്ത്രതലത്തില്‍ ചൈനയെ മെരുക്കാന്‍ പല കാര്യങ്ങള്‍ കൊണ്ടും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടം വേണ്ട നേരിട്ടുവരു എന്ന സന്ദേശമാണ് ചൈനയ്ക്ക് ഇന്ത്യ നല്‍കിയത്. ഇത് ചൈനയെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ചൈനക്ക് നിലവില്‍ കഴിയാത്ത സാഹചര്യമുണ്ട്.
തീവ്രവാദികളെ അതിര്‍ത്തി കടന്ന് നേരിടാന്‍ ഇന്ത്യ ശ്രമിക്കുമോ എന്ന ആശങ്ക പാക്കിസ്ഥാനുണ്ട്. ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യക്ക് അതിന് കഴിയുമെന്ന വസ്തപതയും പാക്കിസ്താനെ പേടിപ്പിക്കുന്നുണ്ട്.
കശ്മീര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നു. നയതന്ത്ര തലത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തുമെന്ന് ജയ്റ്റ്ലി വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തില്‍ ഉത്തരവാദിത്തം ഉള്ളവരെല്ലാം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അരുണ്‍ ജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചിരുന്നു.
20 സൈനികരാണ് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനില്‍ നിന്ന് വന്ന ജയ്ഷെ ഇ മുഹമ്മദ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. ഇത് അന്താരാഷ്ട്ര തലത്തില്‍ ബോധ്യപ്പെടുത്താനാകും ഇന്ത്യയുടെ നീക്കം
കശ്മീരിലെ എല്ലാ വിധ സംഘര്‍ഷങ്ങളെയും കര്‍ശനമായി നേരിടാനാണ് സൈന്യത്തിന്റെ മറ്റൊരു തീരുമാനം. വിഘടനവാദികളുടെ മറവില്‍ പാക്കിസ്ഥാന് നടത്തുന്ന ഇടപെടലുകളാണ് കശ്മീരിലെ സംഘര്‍ഷത്തിന് കാരണം. ഒരു തരത്തിലും ഇത് തുടരരുതെന്നാണ് സൈന്യത്തിന്റെ താല്പര്യം. ജനങ്ങളെ പണം നല്‍കിയും മതമൗലികവാദത്തിന്റെ പേരുപറഞ്ഞും ഇളക്കി വിടന്ന പാക് തന്ത്രം പലപ്പോഴും ചെറിയ തോതിലെങ്കിലും വിജയം കണ്ടിരുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാക്കിസ്ഥാന്റെയും ഭീകരരുടെയും നീക്കം. ഇന്ത്യയില്‍ നിന്ന് ചിലരുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളെ ഒരു വിധത്തിലും അനുവദിക്കില്ലെന്നാണ് സൈന്യത്തിന്റെ കര്‍ശന നിലപാട്.
തീവ്രവാദികളെ നശിപ്പിക്കാന്‍ പാക്കിസ്ഥാനുമായി യുദ്ധത്തിന് വരെ തയ്യാറാകണമെന്ന കടുത്ത ആവശ്യവും ഉയരുന്നുണ്ട്. പാക്ക് ഭീകരത ഇനി അനുവദിക്കാതിരിക്കാന്‍ മറക്കാനാകാത്ത പാഠം അവര്‍ക്ക് നല്‍കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
Discussion about this post