കേരളത്തിലെ മാവോയിസ്റ്റ് ആശയക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ വിചിത്ര വാദവുമായി സിപിഎം നേതാവ് എം.വി ഗോവിന്ദന്. കേരളത്തിലെ ഭരണകൂടമെന്ന് പറയുന്നത് നരേന്ദ്രമോഡിയുടെ തന്നെയാണ് എന്നാണ് ഗോവിന്ദന് മാസ്റ്ററുടെ വാദം.
”ഭരണം മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്. ഭരണകൂടം എന്ന് പറയുന്നത് എക്സിക്യൂട്ടീവ്-ലെജിസ്ലേച്ചര്‍-ജുഡീഷ്യറി ഉള്‍ക്കൊള്ളുന്ന സംവിധാനം മാത്രമാണ്. ഇത് മൂന്നും ചേര്‍ന്നാലെ ഭരണകൂടമാകു. അതില്‍ ലെജിസ്ലേച്ചറില്‍ മാത്രമെ അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറ്റം വരുന്നുള്ളു. എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും ഒരു മാറ്റവും വന്നിട്ടില്ല. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ഭരണം മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുളളത്. ബാക്കിയെല്ലാം നിലനില്‍ക്കുകയാണ്. അതിന്റെ ഒരു ഭാഗം മാത്രം കൈകാര്യം ചെയ്യുന്നവരെ മോദിയെപ്പറ്റി പറയുന്നത് പോലെയല്ല പിണറായി വിജയനെപ്പറ്റി പറയുന്നത്. അതുകൊണ്ട് ഇതിനെല്ലാത്തിനും പിന്നില്‍ ഇടത് സര്‍ക്കാരാണെന്ന് പറയരുത്. പലരും അത്തരത്തില്‍ പ്രയോഗിക്കാറുണ്ട്. അത് തെറ്റായ പ്രയോഗമാണ്. ശരിയായ നിലപാടല്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമാണ് കേരളം.-എന്നിങ്ങനെയായിരുന്നു ഗോവിന്ദന് മാസ്റ്ററുടെ വാദം. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്ച്ചയക്കിടെയായിരുന്നു സിപിഎം നേതാവിന്റെ വിശദീകരണം.
അതേസമയം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐഎം അനുഭാവിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ യുഎപിഎ നിയമം ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന രീതിയില്‍ 2008ല്‍ യുഎപിഎ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ആ നിയമത്തെ അനുകൂലിച്ച് അത് പാസാക്കിയ ബിജെപിക്കൊപ്പം സിപിെഎമ്മും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പിന്നീട് കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ പ്രയോഗിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ സിപിഐഎം അതിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു. വോട്ട് ബഹിഷ്ക്കരിക്കാന്‍ പറഞ്ഞവര്‍ക്കെതിരെ പോലും യുഎപിഎ ചുമത്തുന്നത് പരിഹാസ്യമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ അദ്ദേഹം പറഞ്ഞു.
Discussion about this post