ചെന്നൈ: രാജ്യം കണ്ട വലിയ ഭരണപരമായ പ്രതിസന്ധിയ്ക്കും, തര്‍ക്കങ്ങള്‍ക്കുമാണ് ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണ് എന്ന സുപ്രിം കോടതി വിധി പുറത്ത് വന്നതോടെ അവസാനിക്കുന്നത്. നാല് ആഴ്ചയ്ക്കകം ശശികല ജയിലിലടക്കപ്പെടും. നാല് വര്‍ഷമാണ് ശശികലയ്ക്ക് ലഭിച്ച ശിക്ഷ. നേരത്തെ എട്ട് മാസത്തോളം ശശികല ജയില്‍ വാസം അനുഭവിച്ചിരുന്നു. ബാക്കിയുള്ള കാലം ഇനി ജയിലില്‍ കഴിഞ്ഞാല്‍ മതി. പുറത്ത് വന്നതിന് ശേഷമുള്ള ആറ് വര്‍ഷക്കാലം ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഈയൊരു സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശശികല നടരാജന്‍ നിലനില്‍ക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഏത് വിധേനയും മുഖ്യമന്ത്രിയാകാനുള്ള അവസാവവട്ട ശ്രമങ്ങള്‍ ശശികല നടത്തിയിരുന്നു. ഈയൊരു നീക്കത്തിന് തടയിട്ടത് കേന്ദ്രസര്‍ക്കാരിന്റെ ഗവര്‍ണറെ കൂട്ട് പിടിച്ചുള്ള തന്ത്രപരമായ ഇടപെടലായിരുന്നു. പനീര്‍ശെല്‍വത്തെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ശശികല ഗവര്‍ണറെ സമീപിക്കുമ്പോള്‍ കാര്യങ്ങളെല്ലാം ശശികലയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വിദ്യാറാവു തീരുമാനം എടുക്കാതെ ഡല്‍ഹിയിലേക്ക് തിരിച്ചു. ഈ യാത്രയാണ് ശശികലയുടെ വിധി നിശ്ചയിച്ചത്.
ഡല്‍ഹിയില്‍ തമിഴ്‌നാട് ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കണ്ട് ചര്‍ച്ച നടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉടന്‍ വിധി വരും. അത് വരെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിധി ശശികലയ്ക്ക് എതിരാവുമെന്ന നിയമരംഗത്തെ വിദഗ്ധരുടെ വിലയിരുത്തലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പ്രേരണയായത്. ഇതുവരെയുള്ള കീഴ് വഴക്കങ്ങള്‍ ലംഘിച്ച് നടപടി സ്വീകരിച്ച ഗവര്‍ണറുടെ നീക്കത്തിന് കേന്ദ്രം ശക്തമായ പിന്തുണ നല്‍കി. ഒപ്പം തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വത്തിന് വേണ്ട ആത്മവിശ്വാസം പകരാനും, ശശികലയ്ക്ക് എതിരെ നീങ്ങാനുള്ള തന്ത്രങ്ങള്‍ പകരാനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. നിയമമന്ത്രി വെങ്കയ്യനായിഡുവാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നേരത്തെ ജയലളിത അന്തരിച്ചപ്പോള്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയുള്ള തന്ത്രത്തിന് ചുക്കാന്‍ പിടിച്ചത് വെങ്കയ്യ നായിഡു ആയിരുന്നു.
ബിജെപിയുടെ നീക്കങ്ങള്‍ മന്നാര്‍ഗുഡി മാഫിയ നേരത്തെ മണത്തിരുന്നു. നടരാജന്‍ ബിജെപി എഐഎഡിഎംകെയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ നിഷപക്ഷ നിലപാടാണ് എന്ന പൊതു ലമീപനമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും സ്വീകരിച്ചത്.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് കരുതിയ രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനുമാണ് വിഷയത്തില്‍ തിരിച്ചടി നേരിട്ടത്. ശശികലയെ പിന്തുണയ്ക്കാന്‍ രാഹുല്‍ നേതൃത്വത്തെ ഉപദേശിച്ചിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ എതിര്‍പ്പ് പോലും അവഗണിച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ കോടതി വിധി എതിരായതോടെ കോണ്‍ഗ്രസിന്റെ തന്ത്രം പാളുകയായിരുന്നു.
Discussion about this post