ലണ്ടൻ; നിരോധിത ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് പ്രവർത്തിക്കാൻ മുന്നൊരുക്കം നടത്തി ഭീകരർക്ക് പിന്തുണ നൽകിയ യുവാവിന് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. വടക്ക് പടിഞ്ഞാറ് ലണ്ടനിലെ ഹൈ വൈകോംമ്പിൽ നിന്നുള്ള ഷബാസ് സുലൈമാൻ എന്ന 27 കാരനെയാണ് യുകെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവാണ് യുവാവിന് കോടതി വിധിച്ചത്. ബ്രിട്ടീഷ് നിയമപ്രകാരം ഐഎസ് ഭീകരസംഘടനയാണെന്നും നിയമവിരുദ്ധമായി ഭീകരസംഘടനയിൽ ചേരുന്നതിന് സിറിയയിലേക്ക് പോയതായും കോടതി കണ്ടെത്തി.
യുവാവ് സിറിയയിലേക്ക് അടിക്കടി യാത്ര നടത്തിയത് ഐഐസിൽ ചേരാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ഭീകരസംഘടനയിലെ ഒരു സ്‌നൈപ്പർ ആകുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. 2014 ൽ 18 വയസുള്ളപ്പോഴാണ് യുവാവ്, യുകെയിൽ നിന്ന് തുർക്കിയിലേക്കും. അവിടെ നിന്ന് സിറിയയിലേക്കും യാത്ര ചെയ്തത്. കുടുംബവുമൊത്ത് തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവാവിനെ പൊടുന്നനെ കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ തീവ്രവാദപ്രവർത്തനങ്ങളിൽ ആകൃഷ്ടനായി സിറിയയിലേക്ക് തിരിച്ചതാണെന്ന് വ്യക്തമായി. സോഷ്യൽ മീഡിയയിലൂടെ ഐഎസ് അഥീനപ്രദേശങ്ങളിലെ ‘ നല്ല’ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2021 ൽ ഇയാളെ ഹീത്രു വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയും തീവ്രവാദവിരുദ്ധ കുറ്റങ്ങൾ ചുമത്തി യുകെയിൽ വിചാരണയ്ക്ക് എത്തിക്കുകയും ചെയ്തു.
അതേസമയം കേസിന്റെ വിചാരണയ്ക്കിടെ ദുരിതത്തിലായ ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുന്ന പക്വതയില്ലാത്ത ആദർശവാദിയായ യുവാവാണ് തന്റെ കക്ഷിയെന്ന് സുലൈമാന്റെ അഭിഭാഷകൻ വാദിച്ചു.
Discussion about this post