സുഡാൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ മരണമുഖത്ത് നിന്ന് ആദ്യ ബാച്ച് ഇന്ത്യക്കാരെ ഒഴിപ്പിച്ച് രാജ്യം. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 278 പേരെയാണ് ആദ്യ ബാച്ചിൽ രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഐഎൻഎസ് സുമേധയിൽ ഇവർ ജിദ്ദയിലേക്കാണ് യാത്ര തിരിക്കുക.
ഓപ്പറേഷൻ കാവേരി വഴി ഇതിനോടകം 500 പേരെ സുഡാൻ തുറമുഖത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ അറിയിച്ചിരുന്നു.
ദൗത്യത്തിന് നേതൃത്വം നൽകാനായി, വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തിയിരുന്നു. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിക്കുന്ന ഇന്ത്യക്കാരെ വ്യോമസേനയുടെ വാഹനത്തിലാണ് മാതൃരാജ്യത്തെത്തിക്കുന്നത്. 72 മണിക്കൂർ കൂടി വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരമാവധി പേരെ ഈ സമയം കൊണ്ട് സുഡാനിൽ നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.
Discussion about this post