പാംഗോംഗ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഞായറാഴ്ച രാവിലെയാണ് ഉഗ്ര ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം നടത്തിയത്. മിസൈൽ വിജയകരമായി ലക്ഷ്യം പൂർത്തിയാക്കിയതായി ഉത്തര കൊറിയൻ പ്രതിരോധ ഏജൻസികൾ വ്യക്തമാക്കി.
രാവിലെ എട്ട് മണിയോടെയായിരുന്നു പരീക്ഷണം. ഉത്തരകൊറിയയുടെ വജ്രായുധങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ഹ്വാസോംഗ്-15 ആയിരുന്നു പരീക്ഷിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പരീക്ഷണം നടത്താൻ പ്രസിഡന്റ് കിംഗ് ജോംഗ് ഉൻ ഉത്തരവിടുകയായിരുന്നു. മിസൈൽ 990 കിലോ മീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യം ഭേദിച്ചത്. അതേസമയം മിസൈൽ ജപ്പാന്റെ സമുദ്രാതിർത്തി ലംഘിച്ചെന്നാണ് റിപ്പോർട്ട്.
ഈ വർഷം ഉത്തര കൊറിയ നടത്തുന്ന ആദ്യത്തെ മിസൈൽ പരീക്ഷണമാണ് ഇത്. നിലവിൽ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായുള്ള സൈനിക അഭ്യാസ പ്രകടനം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമുള്ള താക്കീത് എന്ന നിലയിലാണ് പെട്ടെന്നുള്ള ഈ മിസൈൽ പരീക്ഷണം എന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post