ലക്‌നൗ: വധഭീഷണിയ്ക്ക് പിന്നാലെ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് മാഫിയ ഡോണുകളും ക്രിമിനലുകളും തെരുവുകളിൽ യാതൊരു ഭയവുമില്ലാതെ സ്വതന്ത്ര്യരായി നടന്നു.യുവാക്കളും സ്ത്രീകളും വ്യാപാരികളും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു, സൂര്യാസ്തമയത്തിന് മുമ്പ് കടകൾ അടച്ചിരുന്നു. വിപണികൾ വിജനമായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
എന്നാലിന്ന് മാർക്കറ്റുകൾ രാത്രി ഏറെ വൈകി തുറന്നിരിക്കും. സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങാം. ആ മാഫിയ ഡോണുകളും ക്രിമിനലുകളും ജീവനുവേണ്ടി യാചിക്കുകയാണ്.ഉത്തർപ്രദേശിൽ ഒരു മാഫിയ ഡോണുകൾക്കോ ക്രിമിനലുകൾക്കോ സ്ഥാനമില്ല. അഴിമതിക്കും അഴിമതിക്കാർക്കും ഇവിടെ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് യോഗിക്കെതിരെ വധഭീഷണി മുഴക്കി ഫോൺ സന്ദേശ ലഭിച്ചിരുന്നു. ‘താൻ മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും എന്നാണ് ഭീഷണി സന്ദേശം നൽകിയ ആൾ ഭീഷണി മുഴക്കിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എടിഎസ് അറിയിച്ചു
Discussion about this post