മുംബൈ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജ്യോതർലിംഗ ക്ഷേത്രമായ ത്രയംബകേശ്വരിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് മുസ്ലീം യുവാക്കൾ. സംഭവത്തിൽ കേസെടുക്കാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു.
ഉത്തരവ് പ്രകാരം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും കേന്വേഷണം. യുവാക്കൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ക്ഷേത്രം ട്രസ്റ്റ് ജീവനക്കാരും ഭക്തരും ചേർന്ന് തടയുകയായിരുന്നു.
ചാദർ ( വെൽവെറ്റിന്റെ വെള്ളത്തുണി) സമർപ്പിച്ച് ക്ഷേത്രത്തിലെ ഹിന്ദു ആചാരങ്ങൾക്ക് ഭംഗം വരുത്താനായിരുന്നു ഇസ്ലാമിക വാദികളുടെ ശ്രമം. ജ്യോതിർലിംഗ ക്ഷേത്രം തകർക്കുക എന്ന ലക്ഷ്യത്തോടെ 12 പേരടങ്ങുന്ന മുസ്ലീം യുവാക്കളുടെ സംഘമാണ് എത്തിയത്. മതിൽ ചാടിക്കടന്നും മറ്റുമാണ് സംഘം എത്തിയത്.









