ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട് എൻഐഎയും. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ മകന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറുമായ സയിദ് സലാഹുദ്ദീന്റെ മകൻ സയിദ് അഹമ്മദ് ഷക്കീലിനെതിരായണ് എൻഐഎ നടപടി സ്വീകരിച്ചത്.
ശ്രീനഗറിലെ റെവന്യൂ എസ്റ്റേറ്റ്, നഴ്‌സിംഗ് ഗഡ്, മൊഹല്ല റാം ഭാഗ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും ഭൂമിയുമാണ് എൻഐഎ കണ്ടുകെട്ടിയത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സ്വത്തുക്കൾ കണ്ടുകെട്ടലുമായി ബന്ധപ്പെട്ട 33(1) ാം വകുപ്പ് പ്രകാരമാണ് നടപടി. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് എൻഐഎ പിടിച്ചെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കൊടും ഭീകരന്റെ പട്ടികയിൽപ്പെടുത്തിയിരിക്കുന്ന സലാഹുദ്ദീനെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ മകൻ അഹമ്മദ് ഷക്കീലിനെതിരെയും ഭീകരവാദ കേസ് നിലനിൽക്കുന്നുണ്ട്. ഇതിലാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഐഎ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ അഹമ്മദ് ഷക്കീലിനെതിരെ കൂടുതൽ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post