പനാജി: പാകിസ്താനെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ജയ്ശങ്കർ ആഞ്ഞടിച്ചു.
തീവ്രവാദത്തിന്റെ ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷം പാകിസ്താനുമായുള്ള ഉഭയകക്ഷി സാധ്യത തള്ളുകയായിരുന്നു വിദേശകാര്യമന്ത്രി.
ഭീകരതയുടെ സ്‌പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ല. പാകിസ്താന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യശേഖരം പോലെ ഇടിയുന്നു. ഭീകരത പാകിസ്താനിൽ വ്യവസായമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദത്തിലെ ചെയ്തികളിലൂടെ ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിന്റെ പ്രതികരണം തള്ളുന്നു. തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയതെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.
പി.ഒ.കെ ഒഴിയുന്നത് മാത്രമാണ് പാകിസ്താനുമായി ചർച്ച ചെയ്യാനുള്ളത്. ചൈനപാകിസ്താൻ ഇടനാഴിക്കെതിരെയും എസ് ജയ്ശങ്കർ മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമാധികാരം വെല്ലിവിളിക്കാൻ അനുവദിക്കില്ല. അതിർത്തി ശാന്തമാകാതെ ഇന്ത്യചൈന ബന്ധം സാധാരണനിലയിലാകില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Discussion about this post