പോർട്ട് മൊറെസ്ബി: ഇന്ത്യൻ പ്രധാനമന്ത്രിയെ തെക്കൻ രാജ്യങ്ങളുടെ നേതാവെന്ന് വിശേഷിപ്പിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ. ഇന്ത്യൻ പ്രധാമന്ത്രി ലോകനേതാവായാണ് പസഫിക് ദ്വീപ് രാഷ്ട്രങ്ങൾ കണക്കാക്കുന്നതെന്നും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നേതൃത്വത്തിന് പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ അധികാരവടംവലിയുടെ ഇരകളാണ് തങ്ങളെന്നും ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കാനാണ് താത്പര്യമെന്നും ജെയിംസ് മാരാപ്പെ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം പസഫിക് ദ്വീപുകളിലെ രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹഅധ്യക്ഷതയിൽ നടന്ന മൂന്നാമത് ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണ (എഫ്‌ഐപിഐസി) ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജെയിംസ് മാരാപ്പെ.
റഷ്യൻ അധിനിവേശം കാരണം തങ്ങളുടെ രാജ്യത്ത് പണപ്പെരുപ്പഭീഷണി ഉണ്ടായതായും ഉയർന്ന ഇന്ധനച്ചിലവും വൈദ്യുതിനിരക്കും താങ്ങാനാവുന്നില്ലെന്നും പാപുവ ന്യൂ ഗിനിയ പ്രധാമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി , വലിയ രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നത് തങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ജി 20, ജി 7 തുടങ്ങിയ ആഗോള ഫോറങ്ങളിൽ ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്കായി സജീവമായ ശബ്ദമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ‘വികസിത സമ്പദ്വ്യവസ്ഥകൾ സമ്പദ്വ്യവസ്ഥ, വാണിജ്യം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ ഞങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ നൽകാൻ കഴിയുന്ന ശബ്ദമാണ് നിങ്ങളുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പസഫിക് ദ്വീപ് രാജ്യങ്ങളുടെ വക്താവാകാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ച അദ്ദേഹം, ‘നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരു വക്താവാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ആ മീറ്റിംഗുകളിൽ ഇരുന്നു ചെറിയ വളർന്നുവരുന്ന രാജ്യങ്ങളുടെയും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെയും അവകാശങ്ങൾക്കായി പോരാടുന്നത് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ നേതാക്കൾക്ക് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹമുണ്ട് മോദിജി, നിങ്ങൾ അവ കേൾക്കാൻ തയ്യാറാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ സംഭാഷണങ്ങൾക്കൊടുവിൽ ഇന്ത്യയും പസഫിക് സമുദ്രവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ദൃഢമാകുകയും ചെയ്യട്ടെയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post