അയോദ്ധ്യ: പുതിയ ചിത്രം ജയിലർ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നേടുന്നതിനിടെ അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥ നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലതയ്ക്കൊപ്പമാണ് ക്ഷേത്ര ദർശനത്തിനെത്തിയത്.
രജനികാന്ത് 10-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിൽ എത്തിയത്.ക്ഷേത്രത്തിലെ പ്രാർത്ഥനയിൽ പങ്ക് ചേർന്ന് പ്രസാദവും വാങ്ങിയാണ് ദമ്പതികൾ മടങ്ങിയത്.ക്ഷേത്രം സന്ദർശിക്കാനായതിൽ താൻ ഭാഗ്യവാനാണെന്നും ഇവിടേക്ക് എത്തണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.താരം എത്തുന്നതറിഞ്ഞ് ക്ഷേത്രത്തിൽ കനത്ത സുരക്ഷ സന്നാഹവും ഒരുക്കിയിരുന്നു. 10 നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് പ്രശസ്തമായ ഹനുമാൻ ഗർഹി ക്ഷേത്രം.ഈ മാസം ആദ്യം രജനികാന്ത് ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമും സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം താരം ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണനെ കണ്ടിരുന്നു. അതിന് ശേഷം ലക്‌നൗവിലെത്തിയ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഗവർണർ ആനന്ദിബെൻ പട്ടേലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗിയുടെ കാൽ വന്ദിക്കുന്ന ചിത്രങ്ങൾ ഏറെ വൈറലായി മാറിയിരുന്നു. ശനിയാഴ്ച രാവിലെ ലക്‌നൗവിൽ ജയിലർ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തി.
Discussion about this post