മുംബൈ: മഹാരാഷ്ട്രയിൽ കമ്യണിസ്റ്റ് ഭീകരൻ വനവാസി യുവാവിനെ കൊലപ്പെടുത്തി. നർഗുണ്ട് സ്വദേശി സായ്‌നാഥ് നരോത്ത് (26) ആണ് കൊല്ലപ്പെട്ടത്. പോലീസിന് വിവരം നൽകുന്നയാളെന്ന് തെറ്റിദ്ധരിച്ചായിരുന്നു സായ്‌നാഥിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയത്.
ഈ മാസം ഒൻപതിനായിരുന്നു സംഭവം. സർക്കാർ ജോലിയ്ക്കായി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയാണ് യുവാവ്. ഹോളി ആഘോഷിക്കുന്നതിന് വേണ്ടിയായിരുന്നു നാട്ടിലേക്ക് എത്തിയത്. സംഭവ ദിവസം വൈകീട്ട് സായ്‌നാഥ് വനപ്രദേശത്ത് കൂടി നടക്കുകയായിരുന്നു. ഇത് കണ്ട കമ്യൂണിസ്റ്റ് ഭീകരർ പോലീസിന് വിവരം നൽകാൻ എത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ച് സായ്‌നാഥിനെ ഉൾകാട്ടിലേക്ക് പിടിച്ചുകെട്ടി കൊണ്ടുപോകുകയായിരുന്നു.
സന്ധ്യയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. നാട്ടുകാരും അന്വേഷിച്ചിറങ്ങി. ഇതിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും സായ്‌നാഥിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സമീപത്ത് നിന്നും കണ്ടെടുത്ത കുറിപ്പിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്. ആറംഗ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post