ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുപരിപാടിയ്ക്കിടെ ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ മതതീവ്രവാദികളുടെ ആക്രമണം. ഹിന്ദു യുവവാണി പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ഗാസിയാബാദിലെ മുരാദ്‌നഗറിൽ ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ഗാസിയാബാദിൽ തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു. ഇത് അലങ്കോലപ്പെടുത്താനുള്ള മതമൗലികവാദികളുടെ ശ്രമമായിരുന്നു ആക്രമണം എന്നാണ് സൂചന. പരിപാടി പുരോഗമിക്കുന്നതിനിടെ മതതീവ്രവാദികൾ സംഘടിച്ച ആളുകൾക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ നാല് പാടും ചിതറിയോടി.
പരിപാടിയിൽ ബിജെപി എംഎൽ അജിത് പാൽ ത്യാഗിയും മറ്റ് പ്രവർത്തകരും പങ്കെടുത്തിരുന്നു. കല്ലേറിൽ ഇവർക്കും പരിക്കേറ്റു. വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും പോലീസ് ആണ്.
വർഗ്ഗീയ സംഘർഷമായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്. എന്നാൽ ഹിന്ദു പ്രവർത്തകർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായി. ഏറെ നാളായി പ്രദേശത്ത് വർഗ്ഗീയ സംഘർഷത്തിനുള്ള ഗൂഢാലോചനകൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post