ന്യൂഡൽഹി; ഡൽഹിയിലെ ഒരു സ്‌ക്ൂളിൽ ഹിന്ദു വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നതായി പരാതി.
സ്‌കൂൾ ജീവനക്കാർ വിദ്യാർത്ഥികളെ അവരുടെ കൈത്തണ്ടയിൽ കെട്ടിയ ചരടുകൾ മുറിക്കാനും രാമന്റെ പോസ്റ്ററുകൾ വലിച്ചുകീറാനും നിർബന്ധിച്ചു . നെറ്റിയിൽ തിലകം ചാർത്തുന്നതിനും ജയ് ശ്രീറാം എന്ന് പറഞ്ഞതിനും ഹിന്ദു വിദ്യാർത്ഥികളും ശിക്ഷിക്കപ്പെട്ടു. ജയ് ശ്രീറാം എന്ന് പറഞ്ഞ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഡൽഹി മയൂർ വിവാഹറിലെ വന്സ്ഥലി പബ്ലിക് സ്‌കൂളിലാണ് സംഭവം. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു
ഇവിടുത്തെ പല ഹിന്ദു കുട്ടികളും തങ്ങളുടെ അദ്ധ്യാപകനായ അനൂപ് റാവത്ത് തങ്ങളുടെ കൈത്തണ്ടയിൽ കെട്ടിയിരുന്ന ചരടുകൾ മുറിച്ചതായി ആരോപിച്ചു. മുറിച്ച ചരടുകൾ ഡസ്റ്റ്ബിന്നിലേക്ക് വലിച്ചെറിഞ്ഞു.
മറ്റൊരു അദ്ധ്യാപകനായ രവി ക്ലാസ് മുറിയിൽ ശ്രീരാമന്റെ പോസ്റ്റർ വലിച്ചുകീറുകയും ജയ് ശ്രീറാം എന്ന് പറഞ്ഞ വിദ്യാർത്ഥികളെ പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 9 ആണെന്നാണ് റിപ്പോർട്ട്.
ഒരു വിദ്യാർത്ഥിയുടെ ആരോപണം അനുസരിച്ച്, ‘ജയ് ശ്രീറാം’ എന്ന് പറഞ്ഞവരെ സസ്പെൻഡ് ചെയ്യുന്നതിനുമുമ്പ് സ്‌കൂളിന് ചുറ്റും 10 ലാപ് ഓടിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
Discussion about this post