പനാജി: ഭീകരതയുടെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണെന്നും അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാം തടയണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ന് നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്‌റ്റേഴ്‌സ് യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം കോവിഡിനെയും അതിന്റെ അനന്തരഫലങ്ങളെയും അഭിമുഖീകരിക്കുമ്പോൾ,തീവ്രവാദത്തിന്റെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഭീകരതയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു, അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും അത് അവസാനിപ്പിക്കണം. തീവ്രവാദത്തെ ചെറുക്കുക എന്നത് എസ്.സിഒയുടെ യഥാർത്ഥ ഉത്തരാവാദിത്വങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു എസ് ജയ്ശങ്കറിന്റെ പ്രസംഗമത്രയും.
Discussion about this post