ഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100ഒാളം പാലങ്ങൾ എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൽ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. രാജ്യത്തെ ഒരു ലക്ഷത്തിഅറുപതിനായിരം പാലങ്ങളിൽ കേന്ദ്ര ഗതാഗത വകുപ്പ് സുരക്ഷ പരിശോധന നടത്തിയെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. 100ൽ അധികം പാലങ്ങൾ തകര്‍ന്ന അവസ്ഥയിലാണ്. 100 ഒാളം പാലങ്ങൾ എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേയും പാലങ്ങളുടെ വിവരശേഖരണത്തിനായുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം മുതൽ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി സഭാഗങ്ങളെ അറിയിച്ചു. സ്ഥലമെടുപ്പിലെ പ്രശ്നങ്ങളും, പരിസ്ഥിതി മന്ത്രാലത്തിന്റെ ക്ലിയറൻസ് ലഭിക്കാത്തതും മൂലം രാജ്യത്തെ റോഡ് പണിയിൽ തടസ്സങ്ങൾ ഉണ്ടാകാറുണ്ടെന്നുള്ളതും നിതിൽ ഗഡ്കരി ലോക്സഭയുടെ ശ്രദ്ധയിൽ പെടുത്തി.
Discussion about this post