കൊൽക്കത്ത : എത്ര കള്ളം പറയാൻ ശ്രമിച്ചാലും ചിലപ്പോൾ അറിയാതെ സത്യം നാവിൽ നിന്ന് വീണുപോകുമെന്നത് ലോക് താന്ത്രിക് ജനതാ പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവ് ഇന്നലെ മനസ്സിലാക്കിയിട്ടുണ്ടാകും. കൊൽക്കൊത്തയിൽ ബീജേപീയ്ക്കും നരേന്ദ്രമോദിയ്ക്കെതിരേയും നടന്ന പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്ത് ശരദ് യാദവ് പ്രസംഗിച്ചപ്പോൾ ബോഫോഴ്സ് കേസിനെക്കുറിച്ചായിപ്പോയി വിമർശനം മുഴുവൻ.
“ഇന്നലെ മാത്രമാണ് ബോഫോഴ്സ് കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു പ്രമുഖ പത്രത്തിൽ വന്നത്. ഒരു പ്രധാന പത്രപ്രവർത്തകൻ പുറത്തുവിട്ട തെളിവുകൾ വച്ച് വലിയ അഴിമതിയാണ് നടാന്നിരിയ്ക്കുന്നത്. രാജ്യത്തെ പട്ടാളക്കാർ ജീവൻ ബലിനൽകുമ്പോൾ ഗവണ്മെന്റ് ബോഫോഴ്സ് അഴിമതി നടത്തുകയായിരുന്നു“ എന്നാണ് പ്രതിപക്ഷപ്പാർട്ടികളെ മുഴുവൻ സാക്ഷിനിർത്തി ശരദ് യാദവ് പ്രസംഗിച്ചത്.
ശരിയ്ക്ക് പറഞ്ഞാൽ ഇതിൽ ഇന്നലെ മാത്രം പുറത്തുവന്നു എന്ന കാര്യമൊഴിച്ച് സകല വിവരങ്ങളും ബോഫോഴ്സ് കേസിനെ സംബന്ധിച്ചാണ് എന്നതാണ് സത്യം. പ്രമുഖ പത്രമായ ദ ഹിന്ദുവിലെ എൻ റാമും ചിത്ര സുബ്രഹ്മണ്യവും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് മുഴുവൻ വിവരങ്ങളും തെളിവുകളും ഉൾപ്പെടെ പ്രധാനവാർത്തയായി ബോഫോഴ്സ് അഴിമതി ആദ്യം ദ ഹിന്ദു പത്രത്തിലും പിന്നീട് ഇന്ത്യൻ എക്സ്പ്രസ്സ്, ദ സ്റ്റേറ്റ്സ്മാൻ എന്നീ പത്രങ്ങളിലും പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ബോഫോഴ്സ് ആയുധ ഇടപാടിൽ ലഭിച്ച കമ്മീഷൻ ഇടലക്കാരനായ ഒറോവിയോ ക്വത്രോച്ചി എന്ന ഇറ്റാലിയൻ ആയുധബ്രോക്കർ വഴി പല ഉന്നതർക്കും ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണങ്ങൾ.
എന്നാൽ ശരദ് യാദവ് പറയാൻ ഉദ്ദേശിച്ച റാഫേൽ ആരോപണം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിനിരന്തരം കള്ളം പറയുകയും സുപ്രീം കോടതിവരെ പോയി കേസു തള്ളുകയും ചെയ്തതൊഴിച്ചാൽ ഒരു തെളിവും ഇന്നുവരെ ആർക്കും ഹാജരാക്കാനായിട്ടില്ല.എന്ന് മാത്രമല്ല മാറി മാറിവന്ന സർക്കാരുകൾ വാങ്ങിക്കൂട്ടിയ പഴയകാല സോവിയറ്റ് യൂണിയനിൽ ഉണ്ടാക്കിയ നിരന്തരം തകർന്നുവീഴുന്ന മിഗ് വിമാനങ്ങളിൽ നിന്ന് രാജ്യത്തെ വൈമാനികരുടെ സുരക്ഷയെ മുൻ നിർത്തിക്കൂടിയാണ് അത്യന്താധുനിക റാഫേൽ വിമാനങ്ങൾ വാങ്ങുന്നത്..
ശരദ് യാദവ് പ്രസംഗിച്ച് കഴിഞ്ഞപ്പോൾത്തന്നെ മൈക്ക് കൈയ്യിലെടുത്ത് മമതാ ബാനർജി ശരദ് യാദവ്നു തെറ്റു പറ്റിയതാണ് ബോഫോഴ്സ് അല്ല റാഫേൽ ആണ് എന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു എന്ന് പറഞ്ഞതോടെ തികഞ്ഞ കോമാളിത്തമായി അത് മാറി. ബോഫോഴ്സ് കേസും അഴിമതിയും നടക്കുമ്പോൾ മമതാ ബാനർജി കോൺഗ്രസ്സ് പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ എം പീ ആയി ലോക്സഭയിലുണ്ടായിരുന്നു. ജാവേദ്പൂരിൽ നിന്ന് സോമനാഥ് ചാറ്റർജിയെ തോൽപ്പിച്ചാണ് അവർ ലോക്സഭയിലെത്തിയത്. ഒപ്പം ബോഫോഴ്സ് അഴിമതിയിൽ രാജീവ് ഗാന്ധിയുടെയും കൂട്ടരുടേയും വലം കൈയ്യായി യൂത്ത് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു അപ്പോളവർ.
Discussion about this post