തൃശൂർ : മിഴിയും,മനവും നിറച്ച് ഇന്ന് വിഷു .ഐശ്വര്യത്തിന്റെയും,സമ്പൽ സമൃദ്ധിയുടെയും നാളെയെ വരവേറ്റ് മലയാളികൾ.കഴിഞ്ഞ ദിവസം മുതൽ തന്നെ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പുലർച്ചെ 3.34 വരെയായിരുന്നു ഭക്തജനങ്ങൾക്ക് കണികാണാനുള്ള സമയം.ഓട്ടുരുളിയിൽ ഉണക്കലരി,കോടി വസ്ത്രം,പുസ്തകം,സ്വർണ്ണം,വാൽക്കണ്ണാടി,വെള്ളരി,ചക്ക,മാങ്ങ തുടങ്ങിയ ഫലങ്ങളും ഒപ്പം കണ്ണിന് നിറവായി കണിക്കൊന്നയും.
രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിൽ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.
കാലം തെറ്റി എത്തുന്ന മഴയും,ചുട്ടുപൊള്ളിക്കുന്ന വേനലും,എങ്കിലും മലയാളിയ്ക്ക് സന്തോഷിക്കാൻ ഏറെ ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച് വിഷു .കാർഷിക സമ്പൽ സമൃദ്ധിയുടെ ഒരു നിറഞ്ഞ കാലത്തിന്റെ ഓർമ്മയക്കായി.
Discussion about this post