ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ പൗരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് സ്വദേശിയും ജയ്ഷെ മുഹമ്മദ് ഭീകരനും കൊല്ലപ്പെട്ടത്. രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരരും സഹായിയുമാണ് സോഫിയാൻ ജില്ലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദർഗനിഗുണ്ട് ത്രാൽ സ്വദേശിയായ യാവർ അഹമ്മദ് നജാർ എന്ന ഭീകരനേയും ഉമർ എന്ന പാക്ക് സ്വദേശിയേയും വധിച്ചത് പുൽവാമയിലെ അവന്തിപ്പോറയിലെ മിദൂറയിലാണ്. ത്രാൽ, അവന്തിപ്പോറ എന്നിവിടങ്ങളിലെ ഒട്ടേറെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇവർ പ്രതികളാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നു ഒട്ടേറെ സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
Discussion about this post