ലൈംഗീക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാന്‍ സാമ്പിളുകള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.25,000രൂപ കെട്ടി വെയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ പ്രധാന ഉപാധികളോടെയാണ് ജാമ്യം.
യുവതി നൽകിയ രേഖകളിൽ ബിനോയിയുടെ അഭിഭാഷകന്റെ വാദം ചൊവ്വാഴ്ച കോടതി കേട്ടു. ഭേജ്പുരി നടനുമായി ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ ബിനോയിയുടെ അഭിഭാഷകനും ശ്രമിച്ചിരുന്നു. യുവതി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയ് കോടിയേരിയുടെ അല്ലെന്ന് അഭിഭാഷകൻ വാദിച്ചു. അതേസമയം സ്വന്തം ഇമെയിലിൽ നിന്ന് ബിനോയ് യുവതിക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചതിന്റെ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയിട്ടുണ്ട്. ഈ ടിക്കറ്റുപയോഗിച്ച് യുവതി ദുബായി സന്ദർശിച്ചതിന്റെ യാത്ര രേഖകളും ഹാജരാക്കി.
പിതാവ് മുൻ മന്ത്രിയാണെന്ന് പരിഗണിക്കേണ്ടെന്നും ബിനോയ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.
ജൂൺ 20 നാണ് മുബൈ ഡിൻഡോഷി കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. അഞ്ച് കോടി നഷ്ട പരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചുവെന്നാണ് യുവതിയുടെ ആരോപണം.യുവതിയ്ക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് വിസയും വിമാനടിക്കറ്റും യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു.
Discussion about this post