തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. എസ് ഡി പി ഐ നേതാവ് ഷാജി കൊലപാതകി സംഘത്തിലുണ്ടായിരുന്നുവെന്ന് അക്രമത്തിൽ പരിക്കേറ്റ വിബീഷ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രദേശത്തുളളവര്‍ തന്നെയാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും വിബീഷ് വെളിപ്പെടുത്തി.
ചാവക്കാട് പുന്നയിൽ നൗഷാദിനെ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് ബൈക്കുകളിലെത്തിയ എസ് ഡി പി ഐ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിൽ വിബീഷ് അടക്കം മൂന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികള്‍ കൈകകളില്‍ കൂര്‍ത്ത മുനയുളള കത്തി വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്ന് വ്യക്തമാകുന്നതും അത്തരത്തിലുള്ള ആക്രമണം നടന്നതായാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്. താലിബാൻ ഭീകരവാദികൾ പിന്തുടരുന്ന ആക്രമണ രീതിയാണ് ഇവരും പിന്തുടരുന്നത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്.
സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്. ആക്രമണ സമയത്ത് ബൈക്ക് അപകടപ്പെട്ടതിനാൽ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഷാജിയാണ്.കൂടാതെ നൗഷാദിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post