മുൻ പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ് പേയിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവർ രാജ്ഘട്ടിലെ വാജ് പേയുടെ സ്മാരകമായ സദൈവ് അടലിൽ പുഷ്പാർച്ചന നടത്തി.
ഉന്നത നേതാക്കളുടെ ചരമ വാർഷികം ബി.ജെ.പി കുടുംബങ്ങളിലെ ഓരോ അംഗവും ആചരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശമുണ്ടെന്ന് പാർട്ടി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദ അറിയിച്ചിട്ടുണ്ട്.ഇതിനായി ഓരോ ജില്ലയിലും വാജ് പേയിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിക്കും.ഇത്് ഉറപ്പ് വരുത്താൻ സംസ്ഥാന യൂണിറ്റിലെ നേതാക്കളെ നേതൃത്വം ചുമതല പെടുത്തിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് സാംസ്കാരിക സായാഹ്നങ്ങളും നടത്തും.
2018 ഓഗസ്റ്റ് 16 ന് എയിംസിൽ വച്ചായിരുന്നു അന്ത്യം.രാഷ്ട്രീയ രംഗത്ത് ഭാരരത്നം നേടിയ ചുരുക്കം ചിലരിൽ ഒരാളാണ് വാജ് പേയ്. 1957ൽ ഉത്തർ പ്രദേശിലെ ബൽറാം പൂരിൽ നിന്നുമാണ് ലോക്സഭയിലേക്ക് എത്തുന്നത്. 47 വർഷത്തോളം പാർലമെന്റേറിയൻ ആയിരുന്നു. ലോക്സഭയിലേക്ക് 11 തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു തവണ രാജ്യസഭയിൽ അംഗമായിരുന്നു.
Discussion about this post