ഇന്ത്യയയെ വിഭജിക്കാൻ ശ്രമിച്ചവർ ക്രിമിനലുകൾ ആണെന്ന് ഭോപ്പാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ്ങ് ഠാക്കൂർ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രജ്ഞ രംഗത്തെത്തിയിരിക്കുന്നത്. മാതൃരാജ്യമായ ഇന്ത്യയെ രണ്ടാക്കാൻ ശ്രമിച്ചത് ആരാണെങ്കിലും ക്രിമിനലുകൾ ആണ്.
നമ്മുടെ രാജ്യത്തെ പറ്റി അഭിമാനം കൊളളുന്നവരാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയത്.അതിൽ സന്തേഷിക്കുന്നുവെന്ന് അവർ പറഞ്ഞു. രാജ്യസ്നേഹികളായ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറിച്ചോർത്ത് നമുക്ക് അഭിമാനിക്കാമെന്നും പ്രജ്ഞ പറഞ്ഞു.
ജമ്മു കശ്മീരിന് ആർട്ടിക്കിൾ 370ലൂടെ പ്രത്യേക പദവി നൽകിയ ജവഹർലാൽ നെഹ്റു ക്രിമിനലാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് ശിവരാജ് സിങ്ങ് ചൗഹാനും പറഞ്ഞിരുന്നു. സമാന വിമർശനവുമായാണ് പ്രജ്ഞ സിങ്ങും രംഗത്തെത്തിയിട്ടുളളത്.
Discussion about this post