അതിർത്തി വിഷയത്തിൽ ചില നേതാക്കൾ നടത്തുന്ന പ്രസ്താവന ഇന്ത്യ വിരുദ്ധ അതിക്രമങ്ങൾക്ക് നൽകുന്ന പ്രേരണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞു. ഇത് ഇന്ത്യയുടെ സമാധാനത്തിന് ഉതകുന്നതല്ലെന്ന് 30 മിനിറ്റ് ദൈർഘ്യമുളള ഫോൺ സംഭാഷണത്തിൽ മോദി പറഞ്ഞു.
ഇരു നേതാക്കളും ഉഭയകക്ഷി, പ്രദേശിക കാര്യങ്ങൾ ചർച്ച ചെയതു.ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഭാഷണം നടത്തിയത്. ജൂണിൽ ഒസാക്കയിൽ നടന്ന ഉഭയകക്ഷി ചർച്ചകളെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ഇന്ത്യൻ വാണിജ്യ മന്ത്രിയും യു.എസും വ്യാപാര പ്രതിനിധിയും തമ്മിൽ നടക്കാനിരിക്കുന്ന വ്യാപാര ചർച്ചകളെ കുറിച്ച് സംസാരിച്ചു.
ഭീകരത ,ആക്രമം എന്നിവയിൽ നിന്നു മുക്തമായ അന്തരീക്ഷം സൃഷ്ടിക്കണം. അതിർത്തി കടന്നുളള ഭീകരതയെ ഒഴിവാക്കുന്നതിന്റെ പ്രധാന്യവും പ്രധാനമന്ത്രി മോദി സംഭാഷണത്തിൽ അടിവരയിട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുളള ട്രംപിന്റെ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദത്തിന് പാക്കിസ്ഥാൻ നൽകുന്ന പിന്തുണയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ചയ്ക്കുളള സാധ്യത കളെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്ലാമാബാദ് തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ പിൻവലിക്കണം. അതിനുളള നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ദാരിദ്ര്യം, നിരക്ഷരത, രോഗം എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഭീകരതയില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്ന ആരുമായും സഹകരിക്കാൻ ഡൽഹി പ്രതിജ്ഞാ ബദ്ധമാണെന്ന് മോദി ട്രംപിനോട് പറഞ്ഞു.
Discussion about this post