കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ നിസ്ക്കാരത്തിനെത്തിയ നാല് പേർ അറസ്റ്റിൽ. കണ്ണൂര്‍ ന്യൂ മാഹിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തിയവരാണ് പൊലീസിന്റെ പിടിയിലായത്. ഉസ്താദ് അടക്കമുള്ള സംഘത്തിനെതിരെയാണ് നടപടി. ഇവരെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
കൊറോണ കേസുകള്‍ തുടര്‍ച്ചയായി കൂടുന്ന കണ്ണൂര്‍ ജില്ലയില്‍ എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്.
കണ്ണൂരില്‍ മെയ് 3 വരെ ഒരു ഇളവും ഉണ്ടാകുന്നതല്ല എന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടച്ചിടും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കു. ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
Discussion about this post