കല്‍പ്പറ്റ: പൊതുവിപണിയില്‍ രണ്ടായിരത്തിലധികം രൂപ വിലവരുന്ന ഫാന്‍സി സാരിക്ക് 990 രൂപ. ആയിരത്തിലധികം രൂപ വിലയുള്ള പാന്റ്സിന് 300 രൂപ. 800 രൂപ വിലവരുന്ന ഷര്‍ട്ടിനു 235 രൂപ. ആയിരത്തിലധികം രൂപ വിലവരുന്ന ചുരിദാറിനു 350 രൂപ. ഇത് തെരുവോര കച്ചവടക്കാര്‍ നടത്തുന്ന ആദായ വില്പനയല്ല. വയനാട് ഡ്രൈവേഴ്സ് സഹകരണ സംഘം പിണങ്ങോട് റോഡിലെ എന്‍.എം.ഡി.സി ബില്‍ഡിംഗില്‍ ആരംഭിച്ച ഓണക്കാല തുണിച്ചന്തയിലാണ് ആകര്‍ഷകമായ വിലക്കുറവ്.
ദിവസം ശരാശരി ഒന്നര ലക്ഷം രൂപയാണ് ചന്തയിലെ വിറ്റുവരവ്. ഇത് സ്റ്റിയറിംഗ് വീല്‍ പിടിച്ച് തഴമ്പുവീണ കൈകള്‍ക്കു പകരുന്നത് ആവേശം. കല്‍പ്പറ്റ ആസ്ഥാനമായി 10 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയതാണ് ഡ്രൈവേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി. ഡ്രൈവിംഗ് ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് വാഹനവായ്പ ലഭ്യമാക്കുകയെന്ന മുഖ്യലക്ഷ്യത്തോടെയായിരുന്നു രൂപീകരണം. നിലവില്‍ 2800 എ ക്ലാസ് മെമ്പര്‍മാരടക്കം 4000 ഓളം പേര് സംഘത്തിന്റെ ഭാഗമാണ്.
ഇതിനകം 3000 പേര്‍ക്കായി സംഘം 15 കോടി രൂപ വാഹന വായ്പ അനവദിച്ചിട്ടുണ്ട്. വായ്പ വാങ്ങിയവരെല്ലാം ഗഡുക്കള്‍ കൃത്യതയോടെ തിരിച്ചടയ്ക്കുന്നുവെന്നതും സംഘത്തിന്റെ പ്രത്യേകതയാണ്. വായ്പ കുടിശ്ശികയായതിന്റെ പേരില്‍ ആര്‍ക്കും ഇന്നോളം നോട്ടീസ് അയക്കേണ്ടിവന്നിട്ടില്ല. അംഗങ്ങളില്‍ ചിലര്‍ മാസങ്ങള്‍ മുന്‍പ് കേരളത്തിനു പുറത്ത് നടത്തിയ യാത്രയാണ് കല്‍പ്പറ്റയില്‍ ഓണം തുണിച്ചന്ത നടത്താന്‍ സംഘത്തിനു പ്രചോദനമായത്. വസ്ത്രവ്യാപാരത്തിനു മറവില്‍ വയനാട്ടിലേതടക്കം കേരളത്തിലെ പട്ടണങ്ങളില്‍ ഗുണഭോക്താക്കള്‍ കടുത്ത ചൂഷണമാണ് നേരിടുന്നതെന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധ്യമായി.
നാട്ടില്‍ തിരിച്ചെത്തിയ അവര്‍ സംഘം ഭരണസമിതി യോഗത്തില്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഓണം തുണിച്ചന്ത തുടങ്ങാനുള്ള തീരുമാനം. കേരളത്തിനു പുറത്ത് വസ്ത്ര നിര്‍മാണ കമ്പനികളില്‍നിന്ന് ഒരുതവണ മാത്രം തുണിത്തരങ്ങള്‍ വാങ്ങാനും അവ വിറ്റുതീരുന്നതോടെ ചന്ത പൂട്ടാനുമായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് വാങ്ങി ചന്തയിലെത്തിയ വസ്ത്രങ്ങളിലേറെയും ചൂടപ്പംപോലെ വിറ്റുപോയി. ചന്തയിലെത്തുന്നവരുടെ എണ്ണമാകട്ടെ അനുദിനം കൂടിയും വന്നു. ഇതേത്തുടര്‍ന്ന് സംഘം കമ്പനികളില്‍നിന്നു വീണ്ടും വസ്ത്രങ്ങളെത്തിച്ചു. ഒരു തവണയെന്ന് തീരുമാനിച്ചിട്ട് ഇതിനകം നാല് പ്രാവശ്യം വസ്ത്രങ്ങള്‍ എടുക്കേണ്ടിവന്നുവെന്ന് സംഘം പ്രസിഡന്റ് എം.വേലായുധന് പറഞ്ഞു.
ഈ മാസം 26 വരെയാണ് ചന്ത. സംഘം അംഗങ്ങളായ കെ.പി.ബഷീര്‍, കെ.സന്തോഷ്, എം.വി.വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്തയുടെ പ്രവര്‍ത്തനം. വന്‍കിട വസ്ത്രവ്യാപാരികളുടെ ചൂഷണത്തില്‍നിന്നു ഗുണഭോക്താളെ ഓണക്കാലത്തെങ്കിലും ഒരളവോളം രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ബഷീറും മറ്റും പറഞ്ഞു. തുണത്തരങ്ങളുടെ ഗുണനിലവാരവും വിലക്കുറവുമാണ് ആളുകളെ ചന്തയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post