ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്ന തട്ടിപ്പു സംഘങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾക്കും സംഘങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി വി എച്ച് പി. ഇത്തരക്കാർക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും സംഘടന പ്രവർത്തകരോട് നിർദ്ദേശിച്ചു.
ജനങ്ങളിൽ നിന്ന് നേരിട്ട് പണപ്പിരിവ് നടത്താൻ നിലവിൽ വിശ്വ ഹിന്ദു പരിഷത്ത് ഉദ്ദേശിക്കുന്നില്ല. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അക്കൗണ്ട് വഴി മാത്രമാണ് അത് സ്വീകരിക്കുന്നത്.
സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രചാരണത്തിന് സംഘടന തുടക്കം കുറിക്കുമെന്ന് വി എച്ച് പി ദേശീയ വക്താവ് ബിനോദ് ബൻസാൽ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വ്യക്തികൾക്കെതിരെ നേരിട്ട് രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post