പാലാരിവട്ടം പാലം അഴിമതിയിൽ സുപ്രധാന നീക്കത്തിലേക്ക് നീങ്ങി വിജിലൻസ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് പുതിയ നീക്കം.
ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം.
വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു. പാലം പൊളിച്ച ശേഷമുളള അവസ്ഥ വിജിലന്‍സ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങള്‍ തേടി.
Discussion about this post