തിരുവനന്തപുരം: നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ നടി സജിത മഠത്തിൽ കള്ളപ്പരാതി നൽകി അപമാനിച്ചതായി ഛായാഗ്രാഹകൻ ജോജി അൽഫോൺസ്. ഐ എഫ് എഫ് കെ വേദിയില്‍ അസത്യം പ്രസംഗിച്ചതു ചോദ്യം ചെയ്തതിന്റെ പേരിലാണ് സജിത മഠത്തില്‍ തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്ന് ജോജി സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തന്നെ തുറിച്ചുനോക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗമായ സജിത മഠത്തില്‍ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നല്കി. ഇരുപത്തഞ്ചാമതു ഐഎഫ്എഫ്കെയുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാഡമിയില്‍ ജോജി അല്‍ഫോന്‍സ് ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. ഐ എഫ് എഫ് കെ സ്റ്റോറീസ് വെബ്സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങള്‍ തരം തിരിച്ചിരുന്നു. അതില്‍ നിന്നും മുന്നൂറു ചിത്രങ്ങള്‍ ഫോട്ടോ എക്സിബിഷന് വേണ്ടി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനും ജോജിയും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു.
ഫെബ്രുവരി എട്ടിനാണ് സജിത മഠത്തില്‍ ഓഫീസില്‍ എത്തുന്നത്. ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോര്‍ ഫെസ്റ്റിവല്‍ നഗറില്‍ നടന്നു. പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ സ്വാഗത പ്രാസംഗികയായ സജിത മഠത്തില്‍ – ആയിര കണക്കിന് ചിത്രങ്ങളില്‍ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.
ഫെസ്റ്റിവല്‍ ഓഫീസില്‍ ചെയര്മാന് കമലിന്റെയും ജി സി അംഗം സിബി മലയിലിന്റെയും സാന്നിധ്യത്തില്‍ സജിത മഠത്തിലിലിനോട് അവര്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റാൻ ശ്രമിക്കുകയും ചെയ്തതായി ജോജി ആരോപിക്കുന്നു. പിന്നീട് എറണാകുളത്തെ ഉദ്ഘാടന സമയത്ത് തന്നെ ജോജി തുറിച്ചുനോക്കിയെന്ന് കാട്ടി സജിത അക്കാദമി സെക്രട്ടറിക്ക് പരാതി നല്കി.
കുറ്റം ചെയ്തില്ലെന്ന് ബോധ്യമുണ്ടെങ്കിലും ചെയര്‍മാനും സെക്രട്ടറിയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ആവശ്യപ്പെട്ടത് പ്രകാരം മാപ്പെഴുതി നല്‍കിയെന്ന് ജോജി പറയുന്നു. സത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോള്‍ തലശ്ശേരിക്കും പാലക്കാട്ടേക്കും പോകാന്‍ കഴിഞ്ഞില്ലെന്നും തൊഴില്‍ പരമായി സജിത കാരണം വലിയ നഷ്ടമുണ്ടായെന്നും ജോജി അൽഫോൺസ് വ്യക്തമക്കുന്നു.
തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്‍വാതിലിലൂടെ പദവികളില്‍ എത്തിപ്പെടുന്ന ഇത്തരം ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും ജോജി അല്‍ഫോന്‍സ് കുറിപ്പില്‍ പറയുന്നു.
Discussion about this post