റായ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് സന്ദര്‍ശിക്കും. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന ബിജാപ്പൂര്‍ മേഖലയിലാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്മാരെ അദ്ദേഹം സന്ദര്‍ശിക്കും. പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ അന്വേഷിച്ച ശേഷം അദ്ദേഹം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അമിത് ഷാ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജെന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ബിജാപ്പൂര്‍ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 24 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഇതിന് തിരിച്ചടിയായി സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 20 ഓളം മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post