തിരുവനന്തപുരം: തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമില്ല.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും നിയന്ത്രണം കടുപ്പിക്കാൻ കാരണമായി.
കര്‍ശന നിയന്ത്രണം വേണമെന്ന് പോലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പൂരം വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങള്‍, മഠത്തില്‍വരവ്, ഇലഞ്ഞിത്തറ മേളം എന്നിവയും ഉണ്ടാകും.
Discussion about this post