തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബീഹാർ സ്വദേശി ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. റോബിൻഹുഡ് എന്ന പേരിലാണ് ബിഹാറിൽ പ്രതി അറിയപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഏപ്രിൽ 14-നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും മോഷണം പോയത്.
മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരുന്നത്. ഈ ദൃശ്യത്തിൽ നിന്നാണ് ആന്ധ്രാ പോലീസ് പ്രതി ഇർഫാൻ ആണെന്ന് തിരിച്ചറിഞ്ഞത്
Discussion about this post