പുതുച്ചേരി: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ മുന്നേറുന്നു. 12 സീറ്റിൽ ബിജെപി മുന്നിൽനിൽക്കുമ്പോൾ നാല് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
പുതുച്ചേരി തെരഞ്ഞെടുപ്പിന് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസിന്റെ നാലു എം.എല്‍.എമാര്‍ അടക്കം ആറ് പേരാണ് ഭരണപക്ഷത്ത് നിന്ന് രാജിവച്ചത്. ഇതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടപ്പോള്ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ചെരടുവലിയില് പുതുച്ചേരിയിലെ രാഷ്ട്രീയമാനങ്ങള്‍ക്ക് പുതിയ വഴിവെട്ടുകയായിരുന്നു.
പുതുച്ചേരിയില്‍ ഇത്തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് സൂചന. എന്‍ നമശിവായമടക്കമുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മുപ്പത് മണ്ഡലങ്ങളിൽ 20 മുതൽ 24 സീറ്റുകൾ വരെ നേടി പുതുച്ചേരിയിൽ എൻ ഡി എ മുന്നണി അധികാരത്തിലെത്തുമെന്നാണ് സർവ്വേ ഫലങ്ങൾ പുറത്തുവന്നത്. അതേസമയം ആറു മുതൽ പത്തു സീറ്റുകൾ വരെ മാത്രമേ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗസ്സീവ് മുന്നണി നേടുകയുള്ളൂ എന്നും സർവേയിൽ വ്യക്തമാക്കിയിരുന്നു.
പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ രണ്ടിനാണ് നടന്നത്. വോട്ടെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇത്തവണ നാരായണ സ്വാമി മത്സരിച്ചിരുന്നില്ല.
Discussion about this post