തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കാര്യങ്ങള്‍ വഷളാകട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാര്‍ നിലപാട് മാറ്റിപ്പറയുകയാണെന്ന് സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. സര്‍വകക്ഷി യോഗം വിളിക്കില്ലെന്ന നിലപാട് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ 14 ദിവസം എടുത്തത് എന്തുകൊണ്ടാണെന്നും സതീശന് ചോദിച്ചു. സമുദായ നേതാക്കളുമായുള്ള ചര്‍ച്ച യുഡിഎഫ് തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കോവിഡ് നഷ്ടപരിഹാര തുക അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെയാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ മൂടിവച്ച കോവിഡ് മരണങ്ങള് പുറത്തുവിടണമെന്നും സതീശന് കൂട്ടിച്ചേർത്തു.
Discussion about this post