വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പത്ത് ശതമാനം വരെ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് സൂചന. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും, നിരക്ക് കൂട്ടേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞു.
റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ദ്ധന ആവശ്യപ്പെടും. എത്ര രൂപ കൂട്ടണമെന്നത് ബോര്‍ഡ് തീരുമാനിക്കും. ഇതു സംബന്ധിച്ചുള്ള താരിഫ് പെറ്റീഷന് ഡിസംബര്‍ 31 ന് മുമ്പ് നല്കാന് ബോര്‍ഡിനോട് നിര്‍ദേശിച്ചട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം അന്തിമ തീരുമാനം റഗുലേറ്ററി കമ്മീഷന് അറിയിക്കും.
നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 ഏപ്രില്‍ ഒന്നിന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. 2019 ജൂലൈ എട്ടിനാണ് അവസാനം നിരക്ക് കൂട്ടിയത്. അന്ന് ഏകദേശം 9 ശതമാനമായിരുന്നു നിരക്ക് വര്‍ദ്ധന.
Discussion about this post