ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉയർന്നുവന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. ഞായറാഴ്ച പഞ്ചാബിലെ കോട്കപുരയിൽ നടന്ന ‘നവി സോച്ച് നവ പഞ്ചാബ്’ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക വാദ്ര. ആം ആദ്മി പാർട്ടി നയിക്കുന്ന ഡൽഹിയിൽ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പേരിൽ ഒന്നുമില്ലെന്ന് പ്രിയങ്ക വാദ്ര പറഞ്ഞു.
“ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉണ്ടായത്. ഡൽഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ പേരിൽ ഒന്നുമില്ല. രാഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്,” റാലിയിൽ പ്രിയങ്ക വാദ്ര പറഞ്ഞു.
“ആം ആദ്മി പാർട്ടി ഡൽഹി മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞു. 2014ൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത് മറക്കരുത്. ഇത്തവണ എഎപിയാൽ വഞ്ചിതരാകരുത്,” പ്രിയങ്ക വാദ്ര പറഞ്ഞു.
“പഞ്ചാബ് സർക്കാരിനെ പഞ്ചാബിൽ നിന്ന് നയിക്കണം, ആം ആദ്മി പാർട്ടിയോ ബി.ജെ.പിയോ അധികാരത്തിൽ വന്നാൽ നടക്കാൻ സാധ്യത ഉള്ള പോലെ ഡൽഹിയിൽ നിന്നല്ല,” കോട്കപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ്പാൽ സിംഗ് സന്ധുവിന് വേണ്ടി പ്രചാരണം നടത്തിയ പ്രിയങ്ക വാദ്ര പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി ചന്നി സാധാരണക്കാരനാണെന്നും പ്രിയങ്ക വാദ്ര ഊന്നിപ്പറഞ്ഞു.
Discussion about this post