കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം ഒരുക്കാൻ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കാൻ നീക്കം. വാർത്താ അവതാരകനായിരുന്ന അരുൺ കുമാർ ആണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പഴയിടത്തിന്റെ വിഭവങ്ങളെയും അദ്ദേഹത്തെയും വിമർശിച്ചത്.
ഭൂരിപക്ഷം കുട്ടികളും നോൺവെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണെന്ന് അരുൺ കുമാർ പറയുന്നു. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്.
സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധി കലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.
ജാതി പ്രവർത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ് തുടങ്ങിയ വാക്കുകളാണ് ഫേസ് ബുക്ക് പോസ്റ്റിൽ ഉള്ളത്. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളിലൂടെ അരുൺ കുമാറിനെ വിമർശിക്കുന്നുണ്ട്.
നേരത്തെ ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് കളിക്കാരുടെ മതം പരാമർശിച്ചതിൽ അരുൺ കുമാറിനെതിരെ വലിയ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വർഷങ്ങളായി പഴയിടമാണ് കലവറ കെെകാര്യം ചെയ്യുന്നത്. ഇതുവരെ കുട്ടികൾക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്താതെ മികച്ച രീതിയിൽ വിശ്വാസ്യതയോടെ ഭക്ഷണം ഒരുക്കി നൽകുന്നതിന് അദ്ദേഹത്തിന് വലിയ പ്രശംസയും ലഭിച്ചിട്ടുണ്ട്.
Discussion about this post