തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് തുടങ്ങാൻ പാടില്ലെന്ന ഉത്തരവുമായി സർക്കാർ. ആളുകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് വഴി ഉദ്യോഗസ്ഥന് വരുമാനം ലഭിക്കും. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ് ഇത്. യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഇന്റർനെറ്റിലോ സമൂഹമാദ്ധ്യമങ്ങളിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനമായി കണക്കാക്കാം. എന്നാൽ യൂട്യൂബിൽ ഇടുന്ന വീഡിയോ ഒരു നിശ്ചിത എണ്ണത്തിൽ കൂടുതലാവുകയും ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നതോടും കൂടി ഇതിൽ നിന്ന് ഉടമയ്ക്ക് വരുമാനം ലഭിക്കുന്നു. 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കാൻ കഴിയും.
ജീവനക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുന്ന നടപടി ആയത് കൊണ്ട് തന്നെ സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post