ന്യൂയോർക്ക്: അമേരിക്കയിൽ ലോക കേരളസഭ സമ്മേളനത്തിന് ലക്ഷക്കണക്കിന് രൂപയുടെ പണപിരിവ് വിവാദത്തിൽ. ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ പേരിലാണ് സംഘാടകർ കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്.താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക.
82 ലക്ഷം നൽകി സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അടുത്തിരുന്ന് ഭക്ഷണം കഴിക്കാം. സർക്കാർ എല്ലാവരെയും ഒന്നായി കാണുന്നു എന്ന് പരസ്യം ചെയ്യുമ്പോഴാണ്, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ തന്നെ ഈ സാമ്പത്തിക നില വച്ച് ആളുകളെ വേർതിരിച്ച് ഇരുത്തുന്ന മോശം പ്രവണത.വലിയ സ്പോൺസർഷിപ് നൽകുന്നവർക്കു സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽനിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. ലോകകേരള സഭ സർക്കാരിന്റെ സംരംഭമായിരിക്കെയാണ്, ആ പേരിൽ പുറത്തുള്ളവർ പല വാഗ്ദാനം നൽകി പണം പിരിക്കുന്നത്.
മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്പോൺസർമാരെത്തേടി പ്രചരിക്കുന്ന താരിഫ് കാർഡിലെ വാഗ്ദാനം. ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്ക്വയറിലാണു പൊതുസമ്മേളനം. അവിടെ പിണറായിയുടെ പ്രസംഗം കേൾക്കാൻ 2.5 ലക്ഷം അമേരിക്കൻ സഞ്ചാരികൾ എത്തുമെന്നതാണ് മറ്റൊന്ന്. 1000 പ്രതിനിധികൾക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാർ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകർ ഇറക്കിയ ബ്രോഷറിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
താരിഫ് കാർഡിലെ വാഗ്ദാനം: ന്മ ഗോൾഡ് (ഒരുലക്ഷം ഡോളർ) സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, റജിസ്ട്രേഷൻ ഡെസ്കിൽ ബാനർ. സമ്മേളന സുവനീറിൽ 2 പേജ് പരസ്യം, ആഡംബര കാർ സൗകര്യം. ന്മ സിൽവർ (50,000 ഡോളർ) സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം. ന്മ ബ്രോൺസ് (25,000 ഡോളർ) വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സിൽവർ സൗകര്യങ്ങൾ.
Discussion about this post