ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് ഹൈക്കോടതി നോട്ടീസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാനങ്ങളാണ് നടപടിയ്ക്ക് അധാരം.
കെക്കൂലി വാഗ്ദാനം ചെയ്യുന്നത് പോലെയാണ് വാഗ്ദാനം നൽകുന്നതെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കെഎം ശങ്കർ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്. സോമശ്വരപുര ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് അദ്ദേഹം.വോട്ടർമാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ് വരുണ നിയോജക മണ്ഡലത്തിൽ നിന്നും സിദ്ധരാമയ്യ വിജയിച്ചത് എന്നാണ് പരാതി.
യഥാർത്ഥത്തിൽ ഈ പദ്ധതികളിലൂടെ വൻ അഴിമതിയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം.’ സിദ്ധരാമയ്യ നിരവധി അഴിമതി കേസുകളിൽ പ്രതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ിദ്ധരാമയ്യയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കേസിൽ നിലപാട് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യയ്ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ർജി സെപ്തംബർ 1 ന് കോടതി വീണ്ടും പരിഗണിക്കും. അതിന് മുന്നോടിയായി നോട്ടീസിൽ വിശദീകരണം നൽകണം എന്നാണ് സിദ്ധരാമയ്യയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post