തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടിയായി ഒന്നേമുക്കാൽ കോടിയോളം രൂപ വാങ്ങിയതിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയപ്പോര് മുറുകിയിരിക്കുകയാണ്. ഈ വിഷയത്തെ ചൊല്ലി വീണ്ടും ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വപ്ന സുരേഷ്. കടുത്ത പരിഹാസത്തോടെയാണ് സ്വപ്ന സുരേഷ് കേരള സർക്കാരിനെ വിമർശിക്കുന്നത്.
അവർ ഗണപതിയും കൃഷ്ണനും അയ്യപ്പനുമെല്ലാം മിത്താണെന്ന് പറയുന്നു. എന്നാല്‍ സിഎംആർഎല്‍, ലാവ്ലിൻ, ബിരിയാണി ചെമ്പ്, സ്പ്രിംഗ്ളര്‍ എന്നിവ പോലെയുള്ള കെ പദ്ധതികളും വിവേക്, ഫാരിസ്, റിയാസ് തുടങ്ങിയവരുമെല്ലാം അവർക്ക് സത്യമാണ് എന്നാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന് മുൻപും വീണ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പോലും വളരെ ക്ഷുഭിതനായാണ് സംസാരിച്ചത്. അതിനാൽ തന്നെ ഇത്തവണ മുഖ്യമന്ത്രി ഏത് തരത്തിൽ ആയിരിക്കും ഈ വിഷയം നേരിടുക എന്നറിയാനാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.
Discussion about this post