മോസ്കോ: റഷ്യയ്ക്ക് വേണ്ടി യുക്രൈയ്നിൽ പോരാടുകയും പിന്നീട് സൈന്യത്തിന് നേരെ കലാപത്തിന് ശ്രമിക്കുകയും ചെയ്ത വാഗ്നർ കൂലി പട്ടാളത്തിന്റെ മേധാവി യെവ്ജനി പ്രിഗോഷിന്റെ ശവസംസ്കാരത്തിൽ പ്രസിഡന്റ് വാള്ഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ. ശവസംസ്കാര ക്രമീകരണങ്ങളെക്കുറിച്ച് ക്രെംലിൻ അറിഞ്ഞിരുന്നില്ല, ഇത് കുടുംബത്തിന്റെ കാര്യമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
തെക്കൻ നഗരമായ റോസ്തോവിന്റെ നിയന്ത്രണം ഏറ്റെടുത്ത റഷ്യൻ സൈനിക കമാൻഡർമാർക്കെതിരെ കലാപം നടത്തി രണ്ട് മാസത്തിന് ശേഷം, കഴിഞ്ഞ ആഴ്ചയാണ് ബിസിനസ്സ് ജെറ്റ് തകർന്ന് പ്രിഗോഷിൻ കൊല്ലപ്പെട്ടത്. പിന്നാലെ തണുപ്പിച്ച് വിളമ്പുന്ന വിഭവമാണ് പ്രതികാരമണെന്ന് കരുതുന്നയാളാണ പുടിനെന്ന് യുഎസ് ചാരസംഘടനായ സിഐഎയുടെ മേധാവിയടക്കം വിമർശിച്ചിരുന്നു.
എന്നാൽ ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ എന്നാണ് പ്രിഗോഷിനെ കുറിച്ച് പുടിൻ പറഞ്ഞത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരുടെ കുടുംബങ്ങലെ തൻറെ അനുശോചനം അറിയിക്കുന്നതായും പുടിൻ പ്രസ്താവനയിൽ അറിയിച്ചു. ചെറു യാത്രാ വിമാനം തകർന്നുവീണത് മുതൽ പ്രിഗോഷിൻ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. പിന്നീട് പെൻറഗൺ വക്താവാണ് പ്രിഗോഷിൻ പ്രസ്തുത അപകടത്തിൽ കൊല്ലപ്പെട്ടതായി കരുതുന്നു എന്ന് വ്യക്തമാക്കിയത്.
Discussion about this post