ന്യൂഡൽഹി: കാനഡ ഇപ്പോൾ കൊലപാതകികളുടേ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമർശനവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുൾ മൊമെൻ. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളിയായ നൂർ ചൗധരിയെ വിട്ടുതരാൻ കാനഡ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് അബ്ദുളിന്റെ വിമർശനം.
” കാനഡ ഇപ്പോൾ കൊലപാതകികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കൊലപാതകികൾക്ക് കാനഡയിൽ പോയി അഭയം പ്രാപിക്കണമെങ്കിൽ ഒരു കുഴപ്പവും ഇല്ല. കുറ്റവാളികൾക്ക് അവിടെ സുഖസമൃദ്ധമായ ഒരു ജീവിതം കിട്ടും. അവർ കൊന്നവരും അവരുടെ ബന്ധുക്കളും മാത്രമായിരിക്കും അപ്പോഴും കഷ്ടപ്പെടുന്നത്.
കുറ്റവാളികളെ കൈമാറുന്ന വിഷയത്തിൽ കാനഡയുടെ നിലപാട് അങ്ങേയറ്റം തെറ്റാണ്. കുറ്റവാളികൾക്ക് അവർ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുകയാണ്. മനുഷ്യാവകാശത്തിന്റെ സാദ്ധ്യതകളെ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണ്. കൊലയാളികളേയും തീവ്രവാദികളേയുമെല്ലാം സംരക്ഷിക്കാനുള്ള ഒഴിവുകഴിവുകളായി പലരും ഇതിനെ മാറ്റുകയാണെന്നും അബ്ദുൾ മൊമെൻ വിമർശിച്ചു.
Discussion about this post