ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് വിഭജനം ചർച്ചയായതിന് പിന്നാലെ ഇൻഡി സഖ്യത്തിൽ തമ്മിലടി. ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിലാണ്പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അനുവദിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ പ്രബല പാർട്ടിയെ അനുവദിക്കണമെന്നാണ് പാർട്ടിയുടെ അഭിപ്രായം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കൺവീനറായി തിരഞ്ഞെടുക്കണമെന്നും ആവർത്തിച്ചു.
അതേസമയം ബെരംപോറും മാൾഡ സൗത്തുമാണ് തൃണമൂൽ കോൺഗ്രസിനായി നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. 2019ൽ കോൺഗ്രസ് വിജയിച്ച സീറ്റുകളാണിത്.സഖ്യകക്ഷികളെ മോശക്കാരാക്കി കാണിക്കുകയും, മറുവശത്ത് സീറ്റ് വിഭജന ചർച്ചകളും ഒരേസമയം കൊണ്ടുപോകാനാവില്ലെന്നും മമത പറഞ്ഞു. തൃണമൂൽ നേതൃത്വം നാല് സീറ്റുകൾ വരെ പരമാവധി കോൺഗ്രസിന് നൽകിയേക്കുമെന്നാണ് അറിയിക്കുന്നത്.
അതേസമയം ജനുവരി 14 ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അടുത്ത ഘട്ടത്തിന് മുമ്പ് സീറ്റ് വിഭജന ധാരണകൾ അന്തിമമാക്കുമെന്നാണ് വിവരം. സീറ്റ് വിഭജനത്തിനായി വിവിധ സഖ്യകക്ഷികൾ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണിത്.
255 സീറ്റില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകളാണിത്. ബാക്കിയുള്ള സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കായി വിട്ടുകൊടുക്കും.2019ല്‍ കോണ്‍ഗ്രസ് മത്സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റിലായിരിക്കും ഇത്തവണ മത്സരിക്കുക.
Discussion about this post