മുംബൈ: സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച് ഹർജ്ജി തള്ളിയതോടെ പൂർവ്വ പ്രതാപത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തി ഗൗതം അദാനി. വിധി പുറത്ത് വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം മുകേഷ് അംബാനിയിൽ നിന്നും സ്വന്തമാക്കിയാണ് ഗൗതം അദാനി തന്റെ തിരിച്ചു വരവറിയിച്ചത്. രാഹുൽ ഗാന്ധി, ജോർജ് സോറോസിനോടൊപ്പം ചേർന്ന് അദാനിയെ തകർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തളർത്താനാകില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഗൗതം അദാനി.
സുപ്രീം കോടതി അനുകൂലമായി വിധി പറഞ്ഞ് വെറും ഒരു ദിവസത്തിനുള്ളിൽ, ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി 7.7 ബില്യൺ ഡോളറാണ് വർദ്ധിച്ചത്, അതേസമയം അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമ്പത്ത് 13.3 ബില്യൺ ഡോളർ വർദ്ധിച്ചു, ഇത് ഈ കാലയളവിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ്
കഴിഞ്ഞ വർഷം നവംബർ 24 ന് ഹിൻഡർബെർഗ് റിപ്പോർട്ട് തെളിവായി സ്വീകരിക്കാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ അദാനി ഓഹരികൾ തിരിച്ചു കയറ്റം തുടങ്ങിയിരുന്നു.വെറും ഒരു മാസം കൊണ്ട് വിപണി മൂലധനത്തിൽ 46 ബില്യൺ ഡോളർ തിരിച്ചുപിടിച്ചു അതായത് ഏകദേശം ഒരു വർഷം മുമ്പ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷമുണ്ടായ നഷ്ടത്തിന്റെ പകുതിയോളം.
നേരത്തെ, ജിൻഡാൽ സ്റ്റീൽസിന്റെ സാവിത്രി ജിൻഡാലാണ് ഏറ്റവും കൂടുതൽ സമ്പത്ത് നേടിയ ഇന്ത്യൻ വ്യക്തിയുടെ സ്ഥാനത് ഉണ്ടായിരുന്നത്, എന്നാൽ പിന്നീട് മുകേഷ് അംബാനി അവരെ പിന്തള്ളിയെങ്കിലും ഇപ്പോൾ, ഗൗതം അദാനി തന്റെ സമ്പത്ത് വീണ്ടെടുത്തു കൊണ്ട് , 2023-ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ കുതിപ്പിൽ ഇവർ രണ്ടു പേരെയും പുറകിലാക്കിയിരിക്കുകയാണ്.
തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നൊക്കെ പറയുന്നത് പോലെ, പതിനാറാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് വജ്ര വ്യാപാരികളുടെ കൂടെയും തുടർന്ന് കുടുംബ ബിസിനെസ്സിൽ കൂടെയും ഒരുപാട് തകർച്ചയും ദുരന്തങ്ങളും കടന്നാണ് അദാനി തന്റെ ഓരോ പടവും പിന്നിട്ടത്. ഇതല്ല നാളെ ഇതിനപ്പുറം വന്നാലും അദാനി പിടിച്ചു നിൽക്കും. തന്റെ സ്വത സിദ്ധമായ സൗമ്യ ഭാവത്തോടെ അദ്ദേഹം രാഹുൽ ഗാന്ധിയടക്കമുള്ള തന്റെ ശത്രുക്കളോട് പറയാതെ പറയും കുതന്ത്രങ്ങളിലൂടെ താത്കാലികമായി തകർക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും, എന്നാൽ തളർത്താനാകില്ല.
Discussion about this post