പാൽനാട്(ആന്ധ്ര) : ആന്ധ്ര പ്രദേശിൽ പൊതു റാലിക്കിടെ അടുത്തുള്ള ലൈറ്റ് ടവറിൽ കയറിയ പ്രവർത്തകരെ ശാസിച്ച് പ്രധാനമന്ത്രി. ജന സേനാ പാർട്ടി നേതാവ് പവൻ കല്യാണിന്റെ പ്രസംഗം നടന്നു കൊണ്ടിരിക്കെ ചില പ്രവർത്തകർ ഇത് കാണാൻ അടുത്തുള്ള ലൈറ്റ് ടവറിൽ കയറിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോദി ഇടപെട്ടത്. ഉടൻ തന്നെ പവൻ കല്യാണിന്റെ പ്രസംഗം നിർത്തിച്ച മോദി പ്രവർത്തകരോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
അവിടെ വൈദ്യുത കമ്പികൾ ഉണ്ട്, നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്? നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ദയവായി ഇറങ്ങിവരൂ. മാധ്യമപ്രവർത്തകർ നിങ്ങളുടെ ഫോട്ടോകൾ എടുത്തിട്ടുണ്ട്. ഇപ്പോൾ ഇറങ്ങിവരൂ. ഇവിടെ വിന്യസിച്ചിരിക്കുന്ന പോലീസുകാർ ദയവായി ആളുകളെ സുരക്ഷിതത്വം നോക്കുക! . ഇത് വേദനാജനകമാണ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്ത് ചെയ്യും ?”, സുരക്ഷിതമായി ആൾക്കാരോട് ഇറങ്ങിവരാൻ പ്രേരിപ്പിക്കുന്നതിനിടയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ആന്ധ്രയിൽ പൽനാട് ജില്ലയിൽ ആദ്യമായി നടക്കുന്ന എൻഡിഎ റാലിയായ പ്രജാഗളത്തിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിനും പവൻ കല്യാണിനുമൊപ്പം പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Discussion about this post